സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കണമെന്ന് നേതാക്കള്‍
72 കാരിയായ സോണിയ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയത്.
സോണിയ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയാകണമെന്ന ആവശ്യം ശക്തമാകുന്നു. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ സോണിയ അദ്ധ്യക്ഷയായി വരണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, സോണിയ ഗാന്ധി ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി രാജിവെച്ച് 45 ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മീഡിയ കോർഡിനേറ്റർ രജിത് സേത് സ്ഥാനം രാജിവെച്ചു.
മുതിര്‍ന്ന നേതാക്കള്‍ വരെ പല തവണ നിര്‍ബന്ധിച്ചിട്ടും സ്ഥാനമൊഴിയുന്നതില്‍ നിന്നും പിന്മാറാന് തയ്യാറാകാത്ത രാഹുലിന്റെ തീരുമാനം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കാന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സോണിയയെ ഇടക്കാലത്തേക്കെങ്കിലും തിരിച്ചു കൊണ്ടുവരിക എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.
72 കാരിയായ സോണിയ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയത്. പകരം രാഹുലിനെ ആ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു. ഇടക്കാലത്തേക്കു പോലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആരോഗ്യം അവരെ അനുവദിക്കില്ലെന്നാണ് സോണിയയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.